ജാലകം

ജാലകം
ശിവം സര്‍വം ഭാവനാമയം പരിണാമഭരിതം സുന്ദരം

2011 ഏപ്രിൽ 24, ഞായറാഴ്‌ച

ശാസ്ത്രം തോല്‍ക്കുന്നു. മനുഷ്യനും തോല്‍ക്കുന്നു. ദൈവം പോലും ഇല്ലല്ലോ രക്ഷിക്കുവാന്‍ .


പതിനായിരങ്ങള്‍ക്ക് അഭയകേന്ദ്രമായിരുന്ന അതിമാനുഷനായ  സായി ബാബ കാലത്തിന്‍റെ കരുണയറ്റ കൈകളില്‍ കിടന്നു പിടഞ്ഞു മരിച്ചു. എത്രയോ ദിവസങ്ങള്‍ ലോകമെമ്പാടുമുള്ള സായി ഭക്തരും അദ്ദേഹം കെട്ടിയുയര്‍ത്തിയ ബിസിനസ് സാമ്പ്രാജ്യവും കേണു വിളിച്ചിട്ടും ആധുനിക വൈദ്യ ശാസ്ത്രം അവസാനത്തെ ആയുധമെടുത്തു പൊരുതിയിട്ടും ദൈവമായ കാലപ്രവാഹം ക്രൂരത മാത്രം തിരിച്ചു നല്‍കി. ഒരുപാട് പേരെ അവരുടെ വിഭ്രമങ്ങളില്‍നിന്നു ശാന്തിയിലേക്കും മരവിപ്പില്‍ നിന്ന് വിസ്മയതിലേക്കുമുയര്‍ത്തിയ മനുഷ്യദൈവം പോലും അന്ത്യദിനങ്ങളില്‍ അല്‍പ്പമൊരു ആനുകൂല്യത്തിനുവേണ്ടി അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ വിളിച്ച്ചിട്ടുണ്ടാകും. കാരണം അദ്ദേഹത്തിനു ഇനിയും നിയോഗം അവസാനിച്ചിട്ടില്ല. വാക്ക് നിറവേറ്റാനായിട്ടില്ല . സ്വന്തം പ്രവചനമനുസരിച്ച് ഇനിയും എട്ടു വര്‍ഷങ്ങള്‍ ബാബ ജീവിചിരിക്കെണ്ടതായുണ്ട്.സ്വന്തം നെഞ്ചിനു ചേരുന്ന ഒരു പെയസ്മേക്കര്‍ സ്വന്തം മുടിക്കൂട്ടില്‍ നിന്നെടുക്കുവാന്‍ ബാബയ്ക്ക് കഴിയുമായിരുന്നു. പക്ഷെ കൈ ഒന്നുയര്‍ത്തുവാന്‍ സമ്മതിച്ചില്ലല്ലോ കാലന്‍ . ആശുപത്രിക്കട്ടിലില്‍ ആഴ്ചകളോളം ശവാസനത്തില്‍ക്കിടന്നു, ചെയ്തുതീര്‍ത്ത കര്‍മ്മങ്ങളോടൊക്കെ കണക്കു പറഞ്ഞു, ഒടുവില്‍ ബാബയും പോയി. എ.ടി. കോവൂരും പ്രേമാനന്തും പോയ അതേ വഴിയിലൂടെ. ബാബ, അങ്ങ് ജീവിച്ചിരുന്നപ്പോള്‍ വിയോജിപ്പുണ്ടായിരുന്ന ഒരാളാണ് ഞാന്‍ . പക്ഷെ, ആത്മീയത കൊണ്ട് അടച്ചുവയ്ക്കുവാന്‍ കഴിയാത്തതാണ് ജീവിതമെന്ന ദ്വാരമെന്നു മരണം കൊണ്ട് തെളിയിച്ച അങ്ങേയ്ക്ക് എന്റെ ആദരാഞ്ജലികള്‍ . വേദനയോടെ അന്ത്യ യാത്ര മൊഴി. 



1 അഭിപ്രായം: